Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

3 Sept 2016

കാരുണ്യത്തിന്‍റെ മാലാഖ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നും കുന്നുകയറി പള്ളിയിലേക്ക് പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു.നനുത്ത മഞ്ഞിലും, മഴയിലും അത് തുടര്‍ന്നിരുന്നു. അര്‍ത്ഥമറിയാതെ, ആഴമറിയാതെ മുന്‍നിരയില്‍ കൈകള്‍കൂപ്പിനിന്ന് കൂടിയ കുര്‍ബാനകള്‍. എന്നും പള്ളിയില്‍ വരുന്നതിനാവണം അന്നൊരു പുസ്‌തകം നീട്ടി അച്ചന്‍ പറഞ്ഞു" വായിച്ചോ.. മിടുക്കനാവും". ഒരു ചിത്രകഥ. ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി ഒരമ്മയുടെ മുഖപടം. വായിച്ചു ഇഷ്ട്ടപെട്ടു. ഇപ്പോള്‍ അള്‍ത്താരയെ തൊട്ടു നില്‍ക്കാന്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഒന്നുറപ്പാണ്....പണ്ട് മിഴിതുറന്ന് വായിച്ച ആ കഥകളാണ് ഈ അള്‍ത്താരയിലേക്ക് അടുപ്പിച്ചത്...അടുപ്പിക്കുന്നത്..!!!ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി നിന്ന ആ അമ്മയുടെ പേര് മദര്‍ എന്നാണ്. ജാതിമതഭേദമന്യേ ആര്‍ക്കും വിളിക്കാന്‍ കഴിയുന്ന പേര്... അമ്മ.കാരുണ്യത്തിന്‍റെ മാലാഖ..

No comments:

Post a Comment