Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

14 Aug 2015

ജോബിന്‍റെ പുസ്തകം

(ബൈബിളിലെ ജോബിന്‍റെ പുസ്തകം പ്രമേയം)
ഇനിയെന്ന് തീരുമെന്‍
സഹനജീവിതമെന്നു ചൊല്ലിയ നാള്‍മുതല്‍
പരീക്ഷണ രശ്മികള്‍ തീരത്ത്
ജീവിതം വാര്‍ത്തവന്‍.
നീണ്ടു നിവര്‍ത്തിയ പരാതികള്‍
തീര്‍ത്തവന്‍ നിന്നു ചൊല്ലി-
സഹന ജീവിതമെന്തിനുഎന്ന് ചൊല്ലി.
ശസനകള്‍ക്ക് മറുപടിയായ് ഗുരു വചനം-
"ദൈവ ശാസന കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍".
മണല്‍ തരികളോളം ഭാരമേറിയ
സഹന ഭാരമവന്‍ ഇറക്കിവച്ച് നിന്നു.
ആശ്വാസ ദൂതുമായ്  സഹചരെത്തി-
ജീവിത യാത്രക്ക് ദൂതുമായ് .
അതിക്രമങ്ങള്‍ സഞ്ചിയിലാക്കിയവന്‍
മുദ്രവയ്ക്കുമെന്ന് വചനം.
ദൈവമെന്‍റെ ജീവനായ് മാറുമ്പോള്‍
ഞാന്‍ ശൂന്യനാകുമെന്നവന്‍.
ചര്‍മ്മം അഴുകി ഇല്ലാതാകുമ്പോള്‍-
ദൈവം വസിക്കുമെന്‍ മാംസത്തിലും.
ഇനി വഴിവിളക്കായ്‌ ദൈവമുണ്ട്.
പരിക്ഷണ യാത്രയില്‍-
ഒടുക്കമൊരു തിരിനാളമായ്‌ -
സ്വര്‍ണ്ണം പോലെയെന്നെ പ്രകാശിപ്പിക്കുമവന്‍.
ഒന്നുമാത്രം ഉറപ്പിച്ചവന്‍ കൈകള്‍ കൂപ്പി-
ഗുരുവേ...മരിക്കുവോളം കൈവിടില്ല ഞാന്‍-
നീ തന്ന നിഷ്കളങ്കത.
ഒടുവില്‍ സ്നേഹത്തിന്‍റെ താഴ്‌വരയില്‍-
നിറയുന്ന പുഞ്ചിരിയില്‍,
ദൈവമവന് പകര്‍ന്നു-
സഹനത്തിന്‍ ഉത്തരം.
നിശബ്ദതയുടെ സായാഹ്നത്തില്‍
കേട്ട ദൈവത്തെ കണ്ടവന്‍.
സഹന വഴികളുടെ ചൈതന്യ രാവില്‍
തവ ജീവിതം ധന്യമാക്കിയവന്‍.
സ്നേഹത്തിന്‍റെ താഴ്‌വരയില്‍
സഹനത്തിന്‍ രാത്രികള്‍....
നുകര്‍ന്ന് തീരുമൊരു നിലാവിന്‍
വെട്ടമായ്  അവനെന്നും കാത്തു-
സഹനമൊരു ദൂതായ്.



10 Aug 2015

അക്വേറിയം

ഏകദേശം ചെളിപടര്‍ന്ന
അക്വേറിയത്തില്‍ ഒരു ചര്‍ച്ച!
"ഇത് എട്ടാം ദിനം,
സ്വിച്ച് ഇട്ടിട്ടില്ല ഇതുവരെ...
തീറ്റ തന്നിട്ടില്ല....
വെള്ളം കുടിച്ചെങ്ങനെ ജീവിക്കും?"
"വരും.. വരാതിരിക്കില്ല."
ഉരുളന്‍ കല്ലില്‍ തഴുകിയ
കറുമ്പന്‍ പറഞ്ഞു.
"ഇനി വധശിക്ഷ വല്ലോം ആണോ..?"
ഒരു ഗോള്‍ഡ്‌ ഫിഷ്‌ ചിണുങ്ങി.

 വ്യക്തമല്ലെങ്കിലും ചില്ലുകൂടിനപ്പുറം,
കടന്നുപോയ ആരോ ഉറക്കെ വായിച്ചത്-
ആറുപേരും കേട്ടു!

പത്രവാര്‍ത്തയാണ്.
"ഒരാളെ കൊല്ലുകയെന്നത്
ഭയാനകമായ കാര്യമാണ്.
അയാള്‍ക്കുള്ളതും
ഭാവിയില്‍ വന്നേക്കാവുന്നതുമായ
എല്ലാം നിങ്ങള്‍ തട്ടിയെടുക്കുന്നു"
'മാതൃഭൂമിയുടെ' കവര്‍സ്റ്റോറി-
വായിച്ചയാള്‍ കടന്നുപോയി.

ചര്‍ച്ചകള്‍ തുടര്‍ന്നു...
"വധശിക്ഷയാണോ...?
ഏയ്‌....! 
ആണോ...?
ആര്‍ക്കറിയാം!" 
(10-08-2015)