Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

7 Sept 2015

അമ്മമനസ്സ്

അമ്മയുടെ മുഖം ഇടറുന്നുണ്ട്..! മകന്‍റെ നിണമണിഞ്ഞ കുരിശുവഴിയെ അവള്‍ പിറകില്‍.കുഞ്ഞുനാളിലെ ഇടറുന്ന ചുവടുകള്‍ക്ക് ബലം നല്‍കിയ അതെ അമ്മ...! മകനെ മാതൃസ്നേഹത്തിന്റെ വയല്‍ വരമ്പിലൂടെ നടത്തി, സ്നേഹത്തിന്‍റെ  ചഷകത്തില്‍ പാലൂട്ടി, മനുഷ്യവതാരത്തിന്റെ മഹനീയഭാവത്തെ ഭൂമിയില്‍ കൊണ്ടുവരാന്‍ ഭാഗ്യം കിട്ടിയ കന്യക. അമ്മയുടെ സ്നേഹത്തിന്‍റെ മുന്‍പില്‍ നിശബ്ധമാകുന്ന കാല്‍വരി. അമ്മയുടെ ജനനത്തെ ഓര്‍ക്കുമ്പോള്‍ ഈ ചിത്രം വല്ലാതെ എന്നെ പിന്തുടരുന്നു...!സുവിശേഷത്തില്‍ ഇത്ര ശക്തമായി മറ്റൊരു സ്ത്രീയെ അവതരിപ്പിക്കുന്നില്ല.മറിയത്തെ പോലെ.

 രാത്രികളില്‍ തണുത്ത കഞ്ഞിക്കുമുന്പില്‍ കാത്തിരുന്ന് ഉറങ്ങുന്ന... അവശതയുടെ, തോല്‍വികളുടെ, ഏകാന്തതകളില്‍ തലമുടിയിഴകളില്‍ വിരലോടിച്ച് വാത്സല്യത്തിന്റെ താരാട്ട് പാടുന്ന ഒരുപറ്റം അമ്മമാരുണ്ടായിരുന്നു. അപ്പനേക്കാളും നമ്മെ തൊട്ടറിയുന്ന അമ്മമാര്‍.പക്ഷെ ഇന്നു ഇതൊക്കെ ഓര്‍മ്മകളായി മാറുന്നില്ലേ എന്ന സങ്കടം മാത്രം. അതെ ഇന്ന് കാര്യങ്ങള്‍ അല്പം മാറിയിട്ടുണ്ട്. പെറ്റകുഞ്ഞിന്‍റെ മാതൃത്വത്തിലുള്ള വിലപേശല്‍......പൊട്ടിമുളയ്ക്കുന്ന അമ്മാതോട്ടിലുകള്‍.....സൗന്ദര്യത്തെ ഓര്‍ത്ത് വടകയ്ക്കെടുക്കുന്ന ഗര്‍ഭപാത്രങ്ങള്‍....ചര്‍മ്മം സംരക്ഷിക്കാന്‍ മുലയൂട്ടാന്‍ മടിക്കുന്നവര്‍..... ഇങ്ങനെ അമ്മ എന്ന സങ്കല്പം അല്പം മാറിയിട്ടുണ്ട്.(അമ്മമാരേ നിങ്ങളെ സ്നേഹപൂര്‍വ്വം മാത്രമെ ഓര്‍ക്കുന്നുള്ളൂ). ഇനി വരാന്‍ പോകുന്ന കാലത്ത് എന്താകുമോ...? കലകളില്‍നിന്നും കഥകളില്‍നിന്നും അമ്മമാര്‍ അപ്രത്യക്ഷരായി!
സ്നേഹത്തിന്‍റെ ഹൃദയം തുളുമ്പി നമ്മുടെ തലമുറയെ തിരിച്ചു വിളിക്കുന്നു കാലവരിയിലെ അമ്മമനസ്സ്.
"ഇതാ... ഇതുപോലെ സ്നേഹിക്ക്....
അല്ല... ഇതുപോലെ ജീവിക്ക്...!
ഞനും മകനോടൊപ്പം നടക്കുകയാണ്,
എനിക്കറിയാം അവന്‍ കുരിശിലേക്കാണ് ...
അവനോടൊപ്പം ഞാനും നടക്കുന്നു.
ആ സ്നേഹത്തിന്‍റെ ചുടു ചോര ഞാനും സ്പര്‍ശിക്കട്ടെ....
ആ ത്യാഗത്തിന്റെ കാല്‍പാടുകള്‍ ഞാനും താഴുകട്ടെ....."
പ്രിയപ്പെട്ട അമ്മമാരേ.... ഒറ്റപ്പെടുത്തിയവരെയും, കുറ്റപ്പെടുത്തിയവരെയും ചേര്‍ത്ത് പിടിക്കാം.കാരണം നിങ്ങള്‍ക്കെ അതിനു സാധിക്കു... നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയു. കാരണം നിങ്ങള്‍ അമ്മമാരാണ്. നിലാവിന്‍റെ ശോഭയില്‍  അമ്മയുടെ ജീവിതം നമ്മുക്കു മുന്‍പില്‍. ധന്യം നിന്‍ ജന്മം മറിയമേ....
-ബിബിന്‍ ഏഴുപ്ലാക്കല്‍ 

14 Aug 2015

ജോബിന്‍റെ പുസ്തകം

(ബൈബിളിലെ ജോബിന്‍റെ പുസ്തകം പ്രമേയം)
ഇനിയെന്ന് തീരുമെന്‍
സഹനജീവിതമെന്നു ചൊല്ലിയ നാള്‍മുതല്‍
പരീക്ഷണ രശ്മികള്‍ തീരത്ത്
ജീവിതം വാര്‍ത്തവന്‍.
നീണ്ടു നിവര്‍ത്തിയ പരാതികള്‍
തീര്‍ത്തവന്‍ നിന്നു ചൊല്ലി-
സഹന ജീവിതമെന്തിനുഎന്ന് ചൊല്ലി.
ശസനകള്‍ക്ക് മറുപടിയായ് ഗുരു വചനം-
"ദൈവ ശാസന കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍".
മണല്‍ തരികളോളം ഭാരമേറിയ
സഹന ഭാരമവന്‍ ഇറക്കിവച്ച് നിന്നു.
ആശ്വാസ ദൂതുമായ്  സഹചരെത്തി-
ജീവിത യാത്രക്ക് ദൂതുമായ് .
അതിക്രമങ്ങള്‍ സഞ്ചിയിലാക്കിയവന്‍
മുദ്രവയ്ക്കുമെന്ന് വചനം.
ദൈവമെന്‍റെ ജീവനായ് മാറുമ്പോള്‍
ഞാന്‍ ശൂന്യനാകുമെന്നവന്‍.
ചര്‍മ്മം അഴുകി ഇല്ലാതാകുമ്പോള്‍-
ദൈവം വസിക്കുമെന്‍ മാംസത്തിലും.
ഇനി വഴിവിളക്കായ്‌ ദൈവമുണ്ട്.
പരിക്ഷണ യാത്രയില്‍-
ഒടുക്കമൊരു തിരിനാളമായ്‌ -
സ്വര്‍ണ്ണം പോലെയെന്നെ പ്രകാശിപ്പിക്കുമവന്‍.
ഒന്നുമാത്രം ഉറപ്പിച്ചവന്‍ കൈകള്‍ കൂപ്പി-
ഗുരുവേ...മരിക്കുവോളം കൈവിടില്ല ഞാന്‍-
നീ തന്ന നിഷ്കളങ്കത.
ഒടുവില്‍ സ്നേഹത്തിന്‍റെ താഴ്‌വരയില്‍-
നിറയുന്ന പുഞ്ചിരിയില്‍,
ദൈവമവന് പകര്‍ന്നു-
സഹനത്തിന്‍ ഉത്തരം.
നിശബ്ദതയുടെ സായാഹ്നത്തില്‍
കേട്ട ദൈവത്തെ കണ്ടവന്‍.
സഹന വഴികളുടെ ചൈതന്യ രാവില്‍
തവ ജീവിതം ധന്യമാക്കിയവന്‍.
സ്നേഹത്തിന്‍റെ താഴ്‌വരയില്‍
സഹനത്തിന്‍ രാത്രികള്‍....
നുകര്‍ന്ന് തീരുമൊരു നിലാവിന്‍
വെട്ടമായ്  അവനെന്നും കാത്തു-
സഹനമൊരു ദൂതായ്.



10 Aug 2015

അക്വേറിയം

ഏകദേശം ചെളിപടര്‍ന്ന
അക്വേറിയത്തില്‍ ഒരു ചര്‍ച്ച!
"ഇത് എട്ടാം ദിനം,
സ്വിച്ച് ഇട്ടിട്ടില്ല ഇതുവരെ...
തീറ്റ തന്നിട്ടില്ല....
വെള്ളം കുടിച്ചെങ്ങനെ ജീവിക്കും?"
"വരും.. വരാതിരിക്കില്ല."
ഉരുളന്‍ കല്ലില്‍ തഴുകിയ
കറുമ്പന്‍ പറഞ്ഞു.
"ഇനി വധശിക്ഷ വല്ലോം ആണോ..?"
ഒരു ഗോള്‍ഡ്‌ ഫിഷ്‌ ചിണുങ്ങി.

 വ്യക്തമല്ലെങ്കിലും ചില്ലുകൂടിനപ്പുറം,
കടന്നുപോയ ആരോ ഉറക്കെ വായിച്ചത്-
ആറുപേരും കേട്ടു!

പത്രവാര്‍ത്തയാണ്.
"ഒരാളെ കൊല്ലുകയെന്നത്
ഭയാനകമായ കാര്യമാണ്.
അയാള്‍ക്കുള്ളതും
ഭാവിയില്‍ വന്നേക്കാവുന്നതുമായ
എല്ലാം നിങ്ങള്‍ തട്ടിയെടുക്കുന്നു"
'മാതൃഭൂമിയുടെ' കവര്‍സ്റ്റോറി-
വായിച്ചയാള്‍ കടന്നുപോയി.

ചര്‍ച്ചകള്‍ തുടര്‍ന്നു...
"വധശിക്ഷയാണോ...?
ഏയ്‌....! 
ആണോ...?
ആര്‍ക്കറിയാം!" 
(10-08-2015)